PALLIPAD TODAY SCIENCE ALERT
മാര്‍ച്ച് 19ന് ചന്ദ്രന്‍ ഭൂമിയുടെ അടുത്തെത്തും


പരാജയം ചന്ദ്രയാനെ ബാധിക്കില്ല 
ജി‌എസ്‌‌എല്‍‌വി വിക്ഷേപണ പരാജയം ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൌത്യത്തിനെ ബാധിക്കില്ല എന്ന് ഐ‌എസ്‌ആര്‍‌ഒ. 2013-ല്‍ നിശ്ചിത സമയത്ത് തന്നെ ചന്ദ്രയാന്‍ ദൌത്യം നടക്കുമെന്ന് ഐ‌എസ്‌ആര്‍‌ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അറിയിച്ചു.
ജി‌എസ്‌എല്‍‌വി വിക്ഷേപണ പരാജയം ചാന്ദ്ര ദൌത്യത്തെ ബാധിക്കുമെന്ന ആശങ്ക നിലനിക്കെയാണ് ചെയര്‍മാന്റെ വിശദീകരണം വന്നിരിക്കുന്നത്. ഐ‌എസ്‌ആര്‍‌ഒയിലെ തന്നെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ വിക്ഷേപണ പരാജയം ചന്ദ്രയാനെ ബാധിച്ചേക്കുമെന്ന് പറഞ്ഞിരുന്നു.
റഷ്യന്‍ നിര്‍മ്മിത ക്രയോജനിക് എഞ്ചിന്റെ സഹായത്തോടെയാവും ചന്ദ്രയാന്‍-2 ബഹിരാകാശത്തേക്ക് കുതിക്കുക. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങളാണ് ദൌത്യത്തിനുണ്ടാവുക. ഇതില്‍, റോവറും ഓര്‍ബിറ്ററും ഇന്ത്യയും ലാന്‍ഡര്‍ റഷ്യയും വികസിപ്പിക്കും.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ചന്ദ്രയാന്‍-2 വിക്ഷേപിക്കുക. ബഹിരാകാശ വാഹനത്തിന് 2,650 കിലോഗ്രാം ഭാരമുണ്ടായിരിക്കും. ഓര്‍ബിറ്ററിന് 1,400 കിലോഗ്രാം ഭാരവും ലാന്‍ഡറിന് 1,250 കിലോഗ്രാം ഭാരവും ഉണ്ടായിരിക്കും.
ഉപഗ്രഹതകര്‍ച്ച ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ ബാധിക്കുമോ?
ഇന്ത്യയുടെ വിവിധോദ്ദേശ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 5 പി ഉപഗ്രഹ വിക്ഷേപണത്തിന്റെ പരാ‍ജയം രാജ്യത്തിന്റെ  ഉപഗ്രഹവിക്ഷേപണ വ്യവസായത്തിന് തിരിച്ചടിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത് രണ്ടാം തവണയാണ് വിക്ഷേപണം പരാ‍ജയപ്പെടുന്നത്. ശ്രീ ഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് 4.01 ന് കുതിച്ചുയര്‍ന്ന  ജിഎസ്എല്‍വി-എഫ് 06 റോക്കറ്റ്  43-മത് സെക്കന്റില്‍ നിയന്ത്രണം വിട്ട് കത്തിയമര്‍ന്ന്കടലില്‍ പതിക്കുകയായിരുന്നു.  ഏപ്രില്‍ 15 നു നടന്ന ജിഎസ്എല്‍വി -ഡി3യുടെ വിക്ഷേപണവും പരാ‍ജയമായിരുന്നു. ഇന്ത്യന്‍നിര്‍മ്മിത ക്രയോജനിക് സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടിയായിരുന്നു വിക്ഷേപണമെങ്കിലും പരാജയത്തില്‍ കലാശിക്കുകയായിരുന്നു. 2013-14 ല്‍ നടക്കേണ്ട ചന്ദ്രയാന്‍ -2, 2016 ല്‍ ഇന്ത്യക്കാരനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ദൗത്യം എന്നിവ ബാക്കിനില്‍ക്കെയാണ്  ഈ വിക്ഷേപണ പരാ‍ജയം. ഇതിനെ അതിജീവിക്കാന്‍ ഐഎസ് ആര്‍ ഒയിക്ക് കഴിയുമെന്നിരിക്കിലും കുതിച്ചു ചാട്ടത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഭാരതത്തിന്റെ വാര്‍ത്താവിനിമയ രംഗത്തിന്റെ വേഗത അല്‍പ്പമൊന്നു കുറയാന്‍ ഇത് കാരണമായേക്കും . കാരണം ഇന്ത്യയുടെ ടെലിവിഷന്‍ പ്രക്ഷേപണ രംഗം ഉള്‍പ്പെടെയുള്ള വിവിധമേഖലകളുടെ ആവശ്യങ്ങള്‍ പരിഹരിച്ചിരുന്ന ഇന്‍സാറ്റ് ഉപഗ്രഹങ്ങളുടെ കാലാവധി തീരാറായി. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ആവശ്യത്തെ ഏറ്റവുമെളുപ്പം നിറവേറ്റാനാവുന്ന തരത്തില്‍ പുതിയ ഉപഗ്രഹം തയ്യാറാകേണ്ടിയിരിക്കുന്നു.ഐഎസ് ആര്‍ ഒയിക്ക് ഇക്കാര്യത്തില്‍ ഏറ്റവുമധികം സമ്മര്‍ദ്ദങ്ങളോടെയാവും പ്രവര്‍ത്തിക്കേണ്ടതായിവരിക.